Powered By Blogger

2014, ഡിസംബർ 2, ചൊവ്വാഴ്ച

ലക്കം : 46
ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  
=====================================================
=====================================================


മുഖക്കുറിപ്പ്‌ 
നന്മ ബ്ലോഗ്‌ മൂന്നാം വര്‍ഷത്തിലേക്ക് 

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ മൂന്നാം വര്‍ഷത്തിലേക്ക്ക ടക്കുകയാണ്. 2012 ഡിസംബറില്‍  പ്രസിദ്ധീകരണം ആരംഭിച്ച നന്മക്ക്ഒരൊറ്റ ലക്കവും ഒഴിവാക്കാതെ  ഇതിനകം 46 ലക്കങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല.  ചെറിയ തോതില്‍ പ്രസിദ്ധീകരണം ആരംഭിച്ച നന്മ ബ്ലോഗ്‌ വളരെയേറെ വായനക്കാര്‍ ഉള്ള ഒരു ബ്ലോഗായി  മാറിയതില്‍ അതിയായ സന്തോഷമുണ്ട്. ഈ അവസരത്തില്‍ നന്മ ബ്ലോഗിന്റെ എല്ലാ പ്രിയ വായനക്കാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.  തുടര്‍ന്നും നന്മ ബ്ലോഗ്‌ വായിക്കണം എന്ന് സവിനയം അഭ്യര്‍ത്ഥിക്കുന്നു.

ചെമ്മാണിയോട് ഹരിദാസന്‍  
O

കുറിപ്പ് 

അന്യരുടെ നന്മയില്‍ സന്തോഷിക്കുക 

ചെമ്മാണിയോട് ഹരിദാസന്‍ 

അന്യരുടെ നന്മയില്‍മനസ്സു വേദനിക്കുന്നവര്‍നമ്മുടെ സമൂഹത്തില്‍എത്ര വേണമെങ്കിലും കാണും. ഒരാള്‍കഷ്ടപ്പെടുന്നത് കണ്ടു സായൂജ്യമടയുന്നവര്‍ആണിവര്‍. അസംസ്കൃത മനസ്സിന്റെ ഉടമകള്‍ആണ് ഇക്കൂട്ടര്‍. മനസ്സില്‍നിറയെ മാലിന്യം നിറച്ചവര്‍. ഒരാള്‍നന്നായാല്‍അയാളുടെ കഷ്ടപ്പാട് കാണേണ്ടല്ലോ എന്ന ചിന്ത ഇവരില്‍കാണില്ല. മറ്റുള്ളവരുടെ നന്മയില്‍സന്തോഷിക്കുമ്പോഴാണ് ഒരാളുടെ മനസ്സ് ഉദാത്തമാകുന്നത്. നന്മ ആരില്‍ഉണ്ടാകുമ്പോഴും അത് അംഗീകരിക്കണം. കഴിയുമെങ്കില്‍അവരെ അഭിനന്ദിക്കണം. സഹിഷ്ണുത നിറഞ്ഞ മനസ്സാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്.

O

കാവ്യമണ്ഡപം

ഹൈക്കു കവിതകള്‍ 

ചെമ്മാണിയോട് ഹരിദാസന്‍

നക്ഷത്രങ്ങളില്‍ നിന്ന് 
കൂട്ടം തെറ്റി വന്നതോ 
മിന്നാമിനുങ്ങുകള്‍.  
**
കൊക്കുകള്‍ 
വയല്‍ വരമ്പിലെ 
മുല്ലപ്പൂക്കള്‍.
(ഗ്രാമം മാസിക, 2014 നവംബര്‍).
O


ലേഖനം 
മാനാഞ്ചിറ കോഴിക്കോടിന്റെ  പെരുമ 
ചെമ്മാണിയോട് ഹരിദാസന്‍  

അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോടിന്റെ ഹൃദയമാണ് മാനാഞ്ചിറ മൈതാനം. കോഴിക്കോട് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം മനസ്സില്‍ ഓടിയെത്തുക മാനാഞ്ചിറ മൈതാനമാണ്. കോഴിക്കോടിന്റെ പ്രൌഡി വിളിച്ചോതുന്ന മാനാഞ്ചിറ, നഗരത്തില്‍ എത്തുന്ന സന്ദര്‍ശകരുടെ വിശ്രമ ഇടംകൂടിയാണ് . ഉച്ച കഴിഞ്ഞാല്‍ മാനാഞ്ചിറ സജീവമാവുകായായി. പിന്നെ രാവേറെ ചെല്ലുവോളം അവിടം ജനനിബിഡമാകും.

ആദ്യം മാനാഞ്ചിറ വെറുമൊരു മൈതാനം മാത്രമായിരുന്നു. മൈതാനത്തെ മുറിച്ചു കടന്നു പോകുന്ന പാതയും കുറെ വന്‍ തണല്‍ മരങ്ങളും. അടുത്തകാലത്ത്‌ മാനാഞ്ചിറമൈതാനം പര്‍ക്കാക്കി മാറ്റിയപ്പോള്‍ അവിടെ അതിരുകള്‍ തീര്‍ത്തു ഭദ്രമാക്കി. വിശാലമായ മൈതാനം, പിന്നെ അല്പം തണല്‍ വൃക്ഷങ്ങള്‍ നിറഞ്ഞ വിശ്രമ കേന്ദ്രം, ബാക്കി പരന്നു കിടക്കുന്ന കുളം. ഇതാണ് ഇപ്പോഴത്തെ മാനാഞ്ചിറ മൈതാനം.
കോഴിക്കോട്ട്കാര്‍ക്ക് പുറമേ വിദൂര ദിക്കുകളില്‍ നിന്നുപോലും ആളുകള്‍ മാനാഞ്ചിറയുടെ സാമീപ്യം തേടിയെത്തുന്നു. കോഴിക്കോട് എന്തെങ്കിലും ആവശ്യത്തിനു വന്നാലും എല്ലാവരും ഇവിടം ഒന്ന് വരാതെ പോകില്ല. അത്രക്ക് ആകര്‍ഷകമാണ് മാനാഞ്ചിറ മൈതാനം. മുതിര്‍ന്ന പൌരന്മാരുടെ സ്ഥിരം സൊറ പറച്ചിലിന്റെ സജീവ വേദിയായിരുന്നു അല്‍പകാലം മുന്‍പ് വരെ മാനാഞ്ചിറയുടെ മണ്ണ്. ആകാശത്തിനു താഴെയുള്ള സകല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്ന കൂട്ടായ്മയായിരുന്നു അത്. 

O

കുഞ്ഞോളം-കവിപ്പുര ബുക്സ്   സാഹിത്യ ക്യാമ്പ് റിപ്പോര്‍ട്ട്  

എഴുത്തുമ്പ് സാഹിത്യക്യാമ്പ് നവ്യാനുഭവമായി

കുഞ്ഞോടം സാംസ്‌കാരിക സംഘടനയും കവിപ്പുര ബുക്സും സംഘടിപ്പിച്ച ഏകദിന സാഹിത്യ ക്യാമ്പ്‌ 'എഴുത്തുമ്പ്‌' നവ്യാനുഭവമായി. കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍  ക്യാമ്പ്‌ പ്രശസ്ത കഥാകൃത്ത്‌ പി. സുരേന്ദ്രന്‍ ഉദ്ഘടാനം ചെയ്തു. 'മാതൃഭൂമി' ചീഫ് സബ് എഡിറ്റര്‍ കൂടിയായ ക്യാമ്പ് ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കവി രാധകൃഷ്ണന്‍ ഒള്ളൂര്‍, പ്രസംഗിച്ചു. കുഞ്ഞോടം ജില്ലാ പ്രസിഡണ്ട്‌ സുമിദ സജീഷ് സെക്രട്ടറി, ജിനേഷ് കോവിലകം എന്നിവര്‍ പ്രസംഗിച്ചു. ആതിര കൃഷ്ണന്‍ സ്വാഗതഗാനം ആലപിച്ചു.

തുടര്‍ന്ന് കഥ എഴുത്തിലെ അനുഭവങ്ങളെക്കുറിച്ച് കഥാകൃത്ത്‌ പി. സുരേന്ദ്രനും കവിതയിലെ സൌന്ദര്യത്തെക്കുറിച്ച്കവി ഡോ. സോമന്‍ കടലൂരും സംസാരിച്ചു. വൈകുന്നേരം നടന്ന   സംവാദത്തില്‍ മേലൂര്‍ വാസുദേവന്‍‌, രോഷ്നി സ്വപ്ന, ഡോ. സജ്ജയ് കെ.വി., ഡോ. ഖദീജാ മുംതാസ്, യു. കെ. കുമാരന്‍കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,  കെ.പി. സുധീര, മൈന ഉമൈബാന്‍ എന്നിവര്‍ .സംബന്ധിച്ചു.


പുരസ്കാരം ലഭിച്ചു എന്നതുകൊണ്ട്‌ മാത്രം ഒരു സാഹിത്യ സൃഷ്ടിയും മഹത്തരമാകുന്നില്ല : പി. സുരേന്ദ്രന്‍   

പുരസ്കാരങ്ങള്‍ ലഭിച്ചതുകൊണ്ടുമാത്രം ഒരെഴുത്തുകാരന്റെയും സൃഷ്ടികള്‍ മഹത്തരമാകുന്നില്ലെന്ന്   പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കുഞ്ഞോളം സാംസ്‌കാരിക സംഘടനയും കവിപ്പുര ബുക്സും  കോഴിക്കോട് കെ. പി. കേശവമേനോന്‍ ഹാളില്‍  സംഘടിപ്പിച്ച 'എഴുത്തുമ്പ്' സാഹിത്യ ക്യാമ്പില്‍ 'കഥ എഴുത്തിലെ അനുഭവങ്ങളെ'ക്കുറിച്ച് സംസാരിക്കുകയായിരുന്നു  അദ്ദേഹം. പുരസ്കാരങ്ങള്‍ ലഭിച്ച പല സൃഷ്ടികളും തനിക്കു വലിയ ആസ്വാദ്യത നല്‍കിയിട്ടില്ലെന്നും . എന്നാല്‍ പുരസ്കാരങ്ങള്‍ ലഭിക്കാത്ത ധാരാളം സൃഷ്ടികള്‍ തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാഹിത്യ രചനക്ക് നിയതമായ വ്യാകരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആവില്ല. സാഹിത്യ രചന നിരന്തരമായ വായനയിലൂടെ ഉണ്ടാക്കി എടുക്കാന്‍ കഴിയുന്ന ഗൌരവമായ  പ്രക്രിയയാണ്. ഒരു  രചനയും ഒരിക്കലും പൂര്‍ണ്ണമാവുന്നില്ല.  അതിനാലാണ് വീണ്ടും വീണ്ടും എഴുതാന്‍ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Oകുഞ്ഞോളം സാംസ്‌കാരിക സംഘടനയും കവിപ്പുര ബുക്സും കോഴിക്കോട് സംഘടിപ്പിച്ച  സാഹിത്യ ക്യാമ്പ് കഥാകൃത്ത് പി. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.  ഡോ. സോമന്‍ കടലൂര്‍, ഡോ. കെ. ശ്രീകുമാര്‍, ആതിരാ കൃഷ്ണന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍, സുമിദ സുജീഷ്, ജിനേഷ് കോവിലകം  സമീപം.

കവിതയുടെ സൌന്ദര്യമാണ് വായനാലോകം സ്വീകരിക്കുക : സോമന്‍ കടലൂര്‍ 

കവിതയുടെ സൌന്ദര്യമാണ് വായനാലോകം സ്വീകരിക്കുന്നതെന്ന് തുടര്‍ന്ന്സംസാരിച്ച കവിയും കാലിക്കറ്റ്‌ സര്‍വ്വകലാശാല ഫോക് ലോര്‍ വിഭാഗം അസി. പ്രൊഫസറുമായ ഡോ. സോമന്‍ കടലൂര്‍ പറഞ്ഞു. കവിതക്ക് വലിപ്പചെറുപ്പങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ആകില്ല. രണ്ടുവരിക്കവിതയിലും സൌന്ദര്യം ദര്‍ശിക്കാനാകുമെങ്കില്‍ അതും നല്ല കവിതയാകുമെന്നു 'കവിതയിലെ സൌന്ദര്യം' എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവേ  ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ രണ്ടു കാവ്യ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

രാധാകൃഷ്ണന്‍ ഒള്ളൂരിന്റെ രണ്ടു കാവ്യപുസ്തകങ്ങള്‍ ക്യാമ്പില്‍ പ്രകാശനം ചെയ്തു. 'ജലം കൊത്തിപ്പറക്കുന്ന ആകാശം' എന്ന കവിതാസമാഹാരം ഡോ. ഖദീജാ മുംതാസ് കവി മേലൂര്‍ വാസുദേവന് ആദ്യ പ്രതി നല്‍കി പ്രകാശനം ചെയ്തു . 'പിന്നോട്ട് പോകുന്ന ദൃശ്യങ്ങള്‍' എന്ന കാവ്യസമാഹാരം കഥാകൃത്ത്‌ കെ. പി. സുധീര എഴുത്തുകാരി മൈന ഉമൈബാന് പ്രഥമ പ്രതി നല്‍കിയാണ്‌ പ്രകാശനം ചെയ്തത്. ഡോ. കെ. ശ്രീകുമാര്‍ഡോ. ബിനീഷ് പുതുപ്പണംജിനേഷ് കോവിലകം രാധാകൃഷ്ണന്‍ ഒള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു. 

വൈകീട്ട് ക്യാമ്പംഗങ്ങള്‍ക്ക് ക്യാമ്പ്‌ ഡയറക്ടറും പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായഡോ.കെ. ശ്രീകുമാര്‍സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും വിതരണം ചെയ്തു.
തയ്യാറാക്കിയത്  : ചെമ്മാണിയോട് ഹരിദാസന്‍  

O

ടി. കെ. കൃഷ്ണകുമാര്‍ രചിച്ച 'ജയന്‍ : അഭ്രലോകത്തിന്റെ ഇതിഹാസ നായകന്‍' പ്രകാശിതമായി 

ചലച്ചിത്രനടനായിരുന്നജയനെക്കുറിച്ച്ടി.കെ.കൃഷ്ണകുമാര്‍ രചിച്ച 'ജയന്‍അഭ്രലോകത്തിന്റെ ഇതിഹാസ നായകന്‍' എന്ന പുസ്തകം മുന്‍മന്ത്രികെ. മുരളീധരന്‍ ഡോ. ലക്ഷ്മി നായര്‍ക്കു ആദ്യ പ്രതി  നല്‍കി  പ്രകാശനം  ചെയ്യുന്നു. കൃഷ്ണകുമാര്‍, ചലച്ചിത്ര താങ്ങളായ രാഘവന്‍, മേനക, ദിനേശ് പണിക്കര്‍  എന്നിവര്‍ സമീപം.

പ്രശസ്ത ചലച്ചിത്ര പ്രതിഭയായിരുന്ന ജയനെക്കുറിച്ച്  എഴുത്തുകാരനും ചരിത്ര ഗവേഷകനുമായ ടി.കെ. കൃഷ്ണകുമാര്‍രചിച്ച 'ജയന്‍അഭ്ര ലോകത്തിന്റെ  ഇതിഹാസ നായകന്‍' എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ്  കഴിഞ്ഞ ദിവസം പ്രകാശിതമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍മുന്‍മന്ത്രി കെ. മുരളീധരന്‍ആണ് പ്രകാശനം നിര്‍വഹിച്ചത്. പ്രഥമ പ്രതി ലോ അക്കാദമി പ്രിന്‍സിപ്പല്‍ഡോ.ലക്ഷ്മി നായര്‍ഏറ്റുവാങ്ങി. കോര്‍പറേഷന്‍കൌണ്‍സിലര്‍അഡ്വ.എസ്.മുരുകന്‍അധ്യക്ഷതവഹിച്ചു.ഗ്രന്ഥകാരന്‍അഡ്വ.ടി.കെ.കൃഷ്ണകുമാര്‍ചലച്ചിത്ര താരങ്ങളായ രാഘവന്‍, മേനക, ദിനേശ് പണിക്കര്‍എന്നിവര്‍പ്രസംഗിച്ചു. സുരേന്ദ്രന്‍കളിക്കൂട്ടം സ്വാഗതം പറഞ്ഞു. ഒലിവ് ബുക്സാണ് പ്രസാധകര്‍.

O

'പലരില്‍ ചിലര്‍'  പ്രകാശനം ഡിസംബര്‍ 13-ന്

എഴുത്തുകാരനുംപത്രപ്രവര്‍ത്തകനുമായ കയ്പഞ്ചേരി രാമചന്ദ്രന്‍ രചിച്ച 'പലരില്‍ ചിലര്‍' എന്ന പുസ്തകം ഡിസംബര്‍ 13-നു രാവിലെ 10-30-നു  പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യും. മലപ്പുറം പ്രശാന്ത്‌ ഓഡിറ്റോറിയത്തിലാണ് പരിപാടി. കയ്പഞ്ചേരി  രാമചന്ദ്രന്‍ മലയാള മനോരമയില്‍   എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് 'പലരില്‍ചിലര്‍'.

O

പുസ്തകം 

പുതിയപുസ്തകങ്ങള്‍ 

ജലം കൊത്തിപ്പറക്കുന്ന ആകാശം


(കവിതകള്‍)


രാധകൃഷ്ണന്‍ ഒള്ളൂര്‍ 


കവിപ്പുര ബുക്സ് 


കോഴിക്കോട് 


വില : 60 രൂപ.

**

പിന്നോട്ട് പോകുന്ന ദൃശ്യങ്ങള്‍ 


(കവിതകള്‍)


രാധാകൃഷ്ണന്‍ ഒള്ളൂര്‍ 


കവിപ്പുര ബുക്സ് 


കൊഴിക്കോട്


വില : 60 രൂപ.  

**
കള്ളും കവിതയും 


(കവിതകള്‍)

ഭാസ്കരന്‍ കുറുമ്പാല


പായല്‍ ബുക്സ് 


കണ്ണൂര്‍ 


വില : 40 രൂപ.

O
******************************************************************************

നന്മ ബ്ലോഗ്‌ വായിച്ചു നിങ്ങളുടെ വിലയേറിയ  പ്രതികരണങ്ങള്‍ അയക്കുമല്ലോ.

*******************************************************************************

2014, നവംബർ 10, തിങ്കളാഴ്‌ച


ലക്കം : 45

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

*****************************************************************************
*****************************************************************************

കുഞ്ഞു കവിതകള്‍ 

ചെമ്മാണിയോട് ഹരിദാസന്‍  

സ്വാര്‍ഥത 


ഈ ലോകത്ത് എനിക്ക് നീയും
നിനക്ക്  ഞാനും മാത്രം
സ്നേഹത്തിന്റെ പിന്നിലെ
സ്വാര്‍ത്ഥതക്ക് കണക്കുണ്ടോ.
**

മാലിന്യം 

എത്ര കുളിച്ചാലും പോകില്ല
മനസ്സിലെ മാലിന്യം.

**
സംഗീതം 
നാട്ടരുവികളുടെ സംഗീതം മൌനം.
കട്ടരുവികളുടെ സംഗീതം വാചാലം.
**

മുല്ല 


മുറ്റത്തെ മുല്ലക്ക് മണമില്ല
പ്ലാസ്റിക് മുല്ലക്ക് മണമുണ്ട്.
O
2014 നവംബര്‍ രണ്ടിന്റെ ലക്കം വര്‍ത്തമാനം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവിതകള്‍.


പുസ്തകം പുതിയ പുസ്തകങ്ങള്‍ 
മായാവീഥി
കഥകള്‍
പ്രഭാരാജവല്ലി പള്ളിയില്‍
കേരള ബുക്ക്‌ ട്രസ്റ്റ്‌
കോഴിക്കോട് .
വില : 60 രൂപ. 


പൂക്കൂട
(ബാലകവിതകള്‍ )
ലക്ഷ്മിദേവി തിരുവാലി
ചിത്രരശ്മി ബുക്സ്
കോട്ടക്കല്‍
വില : 40 രൂപ .


കാഴ്ചയുടെ വര്‍ത്തമാനം
(കഥകള്‍)


മലപ്പുറം സുല്‍ത്താന്‍
ചിത്ര രശ്മി ബുക്സ്
കോട്ടക്കല്‍.
വില :  30 രൂപ.   

O

വാര്‍ത്താ ജാലകം 

മന്ദസ്മിതം കവിതാമത്സരം വിജയികള്‍ 

മന്ദസ്മിതം മാസിക നടത്തിയ കവിതാമത്സരത്തില്‍  ചെമ്മാണിയോട് ഹരിദാസന്‍, തെരെസ്സാ പീറ്റര്‍, ടി.ആര്‍. ശാരദ  എന്നിവര്‍ സമ്മാനം നേടി. ചെമ്മാണിയോട് ഹരിദാസ്ന്റെ കാവ്യമഴ എന്ന കവിതക്കാണ് സമ്മാനം.

പുസ്തക പ്രകാശനം 


ചിത്രരശ്മി ബുക്സിന്റെ രണ്ടു പുസ്തകങ്ങള്‍ മഞ്ചേരിയില്‍  പ്രകാശനം ചെയ്തു. ലക്ഷ്മിദേവി തിരുവാലിയുടെ പൂക്കൂട, മലപ്പുറം സുല്‍ത്താന്റെ കാഴ്ചയുടെ വര്‍ത്തമാനം എന്നീ കൃതികള്‍ ആണ് യഥാക്രമം  ശാംഭവി മൂസ്സ്, വിശ്വന്‍ അരീക്കോട് എന്നിവര്‍   പ്രകാശനം   ചെയ്തത്. പ്രണവ്, വാസു അരീക്കോട് എന്നിവര്‍ ആദ്യ പ്രതികള്‍ ഏറ്റുവാങ്ങി. പ്രഭാകരന്‍ നറുകര അധ്യക്ഷത വഹിച്ചു. മിഥുന്‍ മനോഹര്‍, എം.എ. അക്ബര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‍ നടന്ന കവിസമ്മേളനം ചെമ്മാണിയോട് ഹരിദാസന്‍   നിയന്ത്രിച്ചു. ഇരുപതോളം പേര്‍ കവിതകള്‍ ചൊല്ലി. ശൈലജ ധര്‍മ്മഗിരി ഗാനം ആലപിച്ചു. സുരേഷ് തെക്കീട്ടില്‍ കഥകള്‍അവതരിപ്പിച്ചു.

O



2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച


ലക്കം : 44

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

*******************************************************************
*******************************************************************

ഹൈക്കു കവിതകള്‍

ചെമ്മാണിയോട് ഹരിദാസന്‍


ഏത്ര യുഗങ്ങള്‍ പിറന്നാലും തീരില്ല  
സൂര്യോദയത്തിന്‍  ദിവ്യശോഭ 
**
നന്മകള്‍
മനസ്സിന്‍
സുഗന്ധം. 
**
ഹരിത കാന്തിയില്‍
തിളങ്ങുന്ന
കേരളം.
(18)
എത്ര പെയ്താലും തീരില്ല 
വാനിന്റെ സങ്കടക്കണ്ണീര്‍മഴത്തുള്ളികള്‍.
(സെപ്തംബര്‍  17)
**
നാവില്‍
മധുര്യമൂറും
മാമ്പഴക്കാലം.
**

ഗാന്ധിജി
ജീവിക്കുന്നു
ജനമനസ്സുകളില്‍
**
പഴം ചൊല്ലുകള്‍
വായ്‌മൊഴിച്ചന്തം. 
**
എത്രയോ ചിന്തകള്‍
ഓടിക്കളിച്ചാലും 
തീരില്ല മനസ്സിന്റെ നൊമ്പരങ്ങള്‍. 

*മലയാളം ഹൈക്കു കവിതകള്‍ എന്ന്ന ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച കവിതകള്‍.
O


പുസ്തകം 


പുതിയ പുസ്തകങ്ങള്‍ 

തേന്മാവും കൂട്ടുകാരും 

(കുട്ടിക്കവിതകള്‍ )

സൈനാ ഫാത്തിമ 

ഗ്രാമം ആന്‍ഡ്‌ നാളെ ബുക്സ് 

കൊല്ലം 

വില : 80 രൂപ.

O

2014, സെപ്റ്റംബർ 21, ഞായറാഴ്‌ച

ലക്കം : 43

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

*****************************************************************

****************************************************************************


ലേഖനം 

വൃത്തിയുടെ പൊരുള്‍
ചെമ്മാണിയോട് ഹരിദാസന്‍  

പലരും പറയുന്നത് കേള്‍ക്കാം, അന്യ സംസ്ഥാനക്കാര്‍ക്ക് തീരെ വൃത്തിയില്ല എന്ന്. ഹോട്ടലുകളില്‍ എല്ലാം ഇപ്പോള്‍ കൂടുതലും ഇക്കൂട്ടര്‍ആണത്രേ. തമിഴന്‍ ചായ കൊണ്ട് വരുന്ന ഗ്ലാസില്‍ വിരലുകളിടും എന്നും മറ്റു സംസ്ഥാനക്കാര്‍ എപ്പോഴും വായില്‍ കയ്യിട്ടിരിക്കും എന്നൊക്കെ. എന്നാല്‍ വൃത്തിയുടെ വീമ്പു പറയുന്ന മലയാളി ഒന്നോര്‍ക്കണം. മലയാളികള്‍ക്കെല്ലാം നല്ല വൃത്തി ഉണ്ടെന്നാണോ വിചാരം. എന്നാല്‍ തെറ്റി. ഒരു സുഹൃത്ത്‌ വളരെ മുന്‍പ് എന്നോട് പറഞ്ഞ ഒരു കാര്യം കേള്‍ക്കുക, ചായക്കട നടത്തുന്ന ഒരാള്‍ ദോശക്കല്ല് ചൂടായോ എന്ന് നോക്കുക കല്ലില്‍ തുപ്പിയാണത്രേ. മറ്റൊരു  സുഹൃത്ത്‌ പറഞ്ഞ വേറൊരു  കാര്യം ഇങ്ങനെയാണ്, ഹോട്ടലില്‍ പൊറോട്ടക്കു മാവ് കുഴക്കുന്ന ഒരാള്‍ അടുപ്പിലേക്ക് കാര്‍ക്കിച്ചു തുപ്പുമത്രെ. ഇവിടെ വൃത്തിയുള്ള ചായക്കടകളും ഹോട്ടലുകളും ധാരാളം ഉണ്ടെന്നത് വിസമരിക്കുന്നില്ല.

വൃത്തി എന്നത് ജാതി മത ദേശ ലിംഗ വ്യത്യാസങ്ങള്‍ നോക്കി വിലയിരുത്താന്‍ആകില്ല. വൃത്തി എന്നത് ഓരോരുത്തരുടെയും അതെക്കുറിച്ചുള്ള ബോധമാണ്. ഒരു ശീതളപാനീയക്കടയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍ സ്വദേശിയായ തൊഴിലാളി ഗ്ലാസുകളും മറ്റും പല തവണ വൃത്തിയായി കഴുകുന്നത് അത് വഴി നടന്നു പോകുന്ന ഈ ലേഖകന്‍ കാണുന്ന സ്ഥിരം കാഴ്ചയാണ്. പല മലയാളിക്കും ഇല്ലാത്ത ഈ വൃത്തി കണ്ടിട്ട് അത്ഭുതംകൂറിയിട്ടുമുണ്ട്. 

ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും അത് വിളമ്പുന്നവര്‍ക്കും നല്ല വൃത്തിയും വെടിപ്പും  വേണം.  മറ്റുള്ളവര്‍ക്കുള്ള ആഹാരം പാകം ചെയ്യുന്നവര്‍ ഈ സത്യം ഉള്‍ക്കൊള്ളണം.ഹോട്ടലില്‍ എന്നല്ല നമ്മുടെ വീടുകളിലും പാചക വൃത്തി വേണം. വീട്ടില്‍ വരുന്നവര്‍ക്ക് വൃത്തിയുള്ള ഭക്ഷണം നല്‍കുക എന്നത് ഒരു  ആതിഥ്യ  മര്യാദയാണ്. വൃത്തി എന്നത് ഒരു സത്യമാണ്. അത് ആരെയും ബോധ്യപ്പെടുത്താന്‍മാത്രമാകരുത്. എല്ലര്‍ക്കും ദേഹ വൃത്തിയും വസ്ത്ര വൃത്തിയും പാചക വൃതതിയും അനിവാര്യമാണ്. പാചകക്കാര്‍ക്കും വിളമ്പുനനവര്‍ക്കും കൂടുതല്‍  വൃത്തി വേണം. മോശമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ആഹാരം രോഗങ്ങള്‍ വരുത്തും എന്നത് ഒരു   യാഥാര്‍ത്ഥ്യം.
O


പുസ്തകം  

പുതിയ പുസ്തകങ്ങള്‍                                                                                                                                                                             

മൗനനൊമ്പരം

(കവിതകള്‍ )

വാസു അരീക്കോട്  

ചിത്രരശ്മി ബുക്സ്

കോട്ടക്കല്‍  

വില : 70 രൂപ. 

റോസാ ദളം ചുവന്നപ്പോള്‍ 

(നോവല്‍ )

 റമീഷാ ബക്കര്‍ 

ചിത്രരശ്മി ബുക്സ് 

കോട്ടക്കല്‍

വില : 40 രൂപ. 

O


വാര്‍ത്താജാലകം 


രണ്ടു പുസ്തകങ്ങള്‍ പ്രകാശിതമായി 

വാസു അരീക്കോട് രചിച്ച മൗനനൊമ്പരം, റമീഷാ ബക്കര്‍ രചിച്ച റോസാദളം ചുവന്നപ്പോള്‍ എന്നീ  പുസ്തകങ്ങള്‍ കവി അശോകന്‍ പുത്തൂര്‍ പ്രകാശനം   ചെയ്തു. മലപ്പുറത്ത്‌ നടന്ന ചടങ്ങില്‍  യഥാക്രമം രാധാകൃഷണന്‍ കൊമ്മേരി, ഇബാഹിം ബി.കെ. എന്നിവര്‍ ആദ്യ പ്രതികള്‍ സ്വീകരിച്ചു. മൗന നൊമ്പരം എന്ന കവിതാസമാഹാരത്തെ  അവലോകനം  ചെയ്തു ചെമ്മാണിയോട് ഹരിദാസന്‍  സംസാരിച്ചു. റോസാദളങ്ങള്‍ ചുവന്നപ്പോള്‍  എന്ന നോവല്‍ ടി.കെ.ബോസ് അവലോകനം ചെയ്തു. മിഥുന്‍ മനോഹര്‍, ഗിരീഷ്‌ മൂഴിപ്പാടം എന്നിവര്‍ പ്രസംഗിച്ചു. ചിത്രരശ്മി  ബുക്സാണ് രണ്ടു കൃതികളുടെയും പ്രസാധകര്‍. തുടര്‍ന്നു കവി സമ്മേളനവും ഉണ്ടായിരുന്നു.

O


2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

ലക്കം : 42

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

*******************************************************************************

ലേഖനം 

വൃത്തിയുടെ പൊരുള്‍ 

ചെമ്മാണിയോട് ഹരിദാസന്‍

പലരും പറയാറുണ്ട് അന്യ സംസ്ഥാനക്കാര്‍ക്ക് തീരെ വൃത്തിയില്ല എന്ന്. ഹോട്ടലുകളില്‍ എല്ലാം ഇപ്പോള്‍ ഇക്കൂട്ടര്‍ ആണത്രേ കൂടുതലും. തമിഴന്‍ ചായ കൊണ്ട് വരുന്ന ഗ്ലാസില്‍ വിരലുകളിടും എന്നും മറ്റു  സംസ്ഥാനക്കാര്‍ എപ്പോഴും വായില്‍  കയ്യിട്ടിരിക്കും എന്നും ഒക്കെ കളിയാക്കി പറയുന്നവര്‍ മലയാളികള്‍ക്കിടെയില്‍ ധാരാളം ഉണ്ട്.  എന്നാല്‍ വൃത്തിയുടെ വീമ്പ് പറയുന്ന മലയാളി ഒന്നോര്‍ക്കണം, മലയാളികള്‍ക്കെല്ലാം നല്ല വൃത്തി ഉണ്ടെന്നാണോ വിചാരം. എന്നാല്‍ തെറ്റി. എന്റെ ഒരു സുഹൃത്ത്‌ വളരെ മുന്‍പ് പറഞ്ഞ ഒരു കാര്യം ഇവിടെ കുറിക്കട്ടെ. ചായക്കട നടത്തുന്ന ഒരാള്‍ ദോശക്കല്ല് ചൂടായോ എന്ന് നോക്കുക കല്ലില്‍ തുപ്പിയിട്ടാണത്രേ. മറ്റൊരു സുഹൃത്ത്‌ പറഞ്ഞ വേറൊരു കാര്യം ഇതാണ്, ചായക്കട നടത്തുന്ന ഒരാള്‍ പൊറോട്ടക്കു മാവ് കുഴക്കുന്നതിനിടെ അടുപ്പിലേക്ക് കാര്‍ക്കിച്ചു  തുപ്പുമത്രേ.  
ഇവിടെ വൃത്തിയും വെടിപ്പുമുള്ള ധാരാളം ചായക്കടകളും ഹോട്ടലുകലും ഉണ്ടെന്നത് വിസ്മരിക്കനാകില്ല. വൃത്തി എന്നത് ജാതി മത ലിംഗ ദേശ ലിംഗ വ്യത്യാസം നോക്കി പറയാന്‍ ആകുന്ന കാര്യമല്ല.. ഒരു ശീതള പാനീയക്കടയില്‍ ജോലി ചെയ്യുന്ന നേപ്പാള്‍കാരനായ തൊഴിലാളി ഗ്ലാസുകളും മറ്റും പലതവണ വൃത്തിയായി കഴുകുന്നത് അതുവഴി സ്ഥിരമായി യാത്ര ചെയ്യുന്ന ഈ ലേഖകന്‍ കാണാറുണ്ട്‌, മലയാളിക്ക് പോലുമില്ലാത്ത ഈ വൃത്തികണ്ട് അത്ഭുതം കൂറിയിട്ടുമുണ്ട്. പാചകം ചെയ്യുന്നവര്‍ക്ക് നല്ല വൃത്തിയും വെടിപ്പും വേണം.മറ്റുള്ളവര്‍ക്കുള്ള ഭക്ഷണം പാകം ചെയ്തുകൊടുക്കുന്നവര്‍ ഈ സത്യം ഉള്‍ക്കൊള്ളുക തന്നെ വേണം. ഹോട്ടലുകളില്‍ എന്നല്ല നമ്മുടെ വീടുകളിലും വേണം  വൃത്തി . വീട്ടില്‍ വരുന്നവര്‍ക്ക് വൃത്തിയുള്ള ഭക്ഷണം നല്‍കണം. അതാണ്‌ ശരിയായ ആഥിത്യ മര്യാദ. വൃത്യ എന്നത് ഒരു സത്യമാണ്. അത് ആരെയും ബോധ്യപ്പെടുത്താന്‍ മാത്രം ഉള്ളതാകരുത്. എല്ലാവര്‍ക്കും ദേഹവൃത്തിയും വസ്ത്ര വൃത്തിയും അനിവാര്യമാണ്. പാചകം ചെയ്യുന്നവര്‍ക്ക് പാചക വൃത്തിയും. മോശമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്ന ആഹാരം  രോഗങ്ങള്‍ ഉണ്ടാക്കും എന്നത്  മറ്റൊരു യാഥാര്‍ത്ഥ്യം. 

.

പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

കവിതായനം

 (കവിതകള്‍ )

പലര്‍ 

സമ്പാദനം : ഗിരീഷ്‌ പാലേരി

മധുരം മലയാളം പുബ്ലിഷിംഗ് ഹൗസ്

മേപ്പയൂര്‍

വില : 100 രൂപ.

O

വാര്‍ത്താ ജാലകം 

ചരിത്രസംഭവമായി മാറിയ മലയാളം ഹൈക്കു സംഗമം

മലയാളം ഹൈക്കു സംഗമം പ്രശസ്ത സാഹിത്യകാരന്‍  ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്തു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടന്ന സംഗമത്തില്‍  പ്രഭ ചെമ്പത്ത് അധ്യക്ഷത വഹിച്ചു.   കവി വി.ജി. തമ്പി, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, ഹൈക്കു നിരൂപകന്‍ സേതു മേനോന്‍(ദൂര ദര്‍ശന്‍ ) ഡോ. രതീ ദേവി, ജി. ആര്‍. കവിയൂര്‍  എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്  പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ഹൈക്കു കവിതകളെക്കുറിച്ച്  സംസാരിച്ചു. നിരവധി കവികള്‍ കവിതകള്‍ ചൊല്ലി. സംഗമത്തില്‍ കേരളത്തിനകത്ത്‌നിന്നും പുറത്തുനി ന്നുമായി നൂറിലേറെ കവികള്‍ പങ്കെടുത്തു.

Oമലയാളം ഹൈക്കു സംഗമം തൃശ്ശൂരില്‍ പ്രശസ്ത സാഹിത്യകാരന്‍ ആഷാ മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രഭ ചെമ്പത്ത്, കവി വി.ജി.തമ്പി, സേതു മേനോന്‍ (ദൂര ദര്‍ശന്‍ ) എന്നിവര്‍ സമീപം. ഫോട്ടോ : ചെമ്മാണിയോട് ഹരിദാസന്‍. 

അരുണ്‍ ഗാന്ധിഗ്രാമിന്റെ 'മടിച്ചി' പ്രകാശനം ചെയ്തു  

അരുണ്‍ ഗാന്ധിഗ്രാമിന്റെ  കവിതസാമാഹാരമായ 'മടിച്ചി' കവി പി.എന്‍. ഗോപീകൃഷന്‍ പ്രകാശനം ചെയ്തു. തൃശൂര്‍ സാഹിത്യ അക്കാദമി പ്രധാന ഹാളില്‍ നടന്ന  ചടങ്ങില്‍ കരീം മലപ്പട്ടം ആദ്യ പ്രതി സ്വീകരിച്ചു. കവി വി.ജി. തമ്പി അധ്യക്ഷത വഹിച്ചു. കവി സച്ചിദാനന്ദന്‍ പുഴങ്കര മുഖ്യ  പ്രഭാഷണം നടത്തി.  കോതമംഗലം സൈകതം ബുക്സാണ് പ്രസാധനം.

O

2014, ജൂലൈ 25, വെള്ളിയാഴ്‌ച

നന്മ  : ഓണ്‍ ലൈന്‍ വായനയുടെ നവ വസന്തം

ലക്കം : 41

ബ്ലോഗര്‍ : ചെമ്മാണിയോട്  ഹരിദാസന്‍ 

********************************************************************************

കവിത 

മഴക്കാലം 

ചെമ്മാണിയോട് ഹരിദാസന്‍ 

തിമിര്‍ത്തു പെയ്യുന്ന മഴ
കര്‍ കവിഞ്ഞൊഴുകുന്ന പുഴ
പുഴയിലൂടെ
ഒഴുകുന്ന കടത്തു തോണികള്‍
പാത നിറയെ വര്‍ണ്ണക്കുടകളുമായി
ഓടി നടക്കുന്ന ബാല്യങ്ങള്‍
പുതു പുസ്തകത്തിന്റെ
ഹൃദ്യമായ സുഗന്ധം
ഒരു വിദ്യാലയ വര്‍ഷംകൂടിയെത്തി
വയലില്‍ ചേറിന്റെ മണം
ഒപ്പം ഞാറ്റുപാട്ടിന്റെ ഈണവും
ഒരു ഇടവപ്പാതികൂടി വന്നെത്തി.
(പൂര്‍ണോദയ ഗാന്ധി ദര്‍ശന്‍ മാസിക,  2014   ജൂലൈ )

Oമലയാള മനോരമയില്‍ വന്ന കത്തുകള്‍

എല്ലാ ലഹരിയും നിരോധിക്കണം 

മദ്യം നിരോധിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹം തന്നെ. ഇതിന്റെ പേരില്‍ എന്തെല്ലാം വിവാദങ്ങള്‍ ഇവിടെ നടക്കുന്നു. എല്ലാ ലഹരികളും മഹാ വിപത്ത് തന്നെയാണ്. ലഹരികള്‍ എല്ലാം തന്നെ വ്യക്തിയെയും കുടുംബത്തെയയും സമൂഹത്തെയും നാടിനെയും രാജ്യത്തെയും തേനെ നശിപ്പിക്കുന്നു. ലഹരികള്‍ വില്‍ക്കുന്നതില്‍ നിന്ന് സര്‍ക്കാരിനു എത്ര കോടി നികുതിപ്പണം കിട്ടിയാലും ജനങ്ങളും രാജ്യവും നന്നാകുന്നതല്ലേ ഏറ്റവും  വലുത്. ലഹരി നിരോധനത്തെ എതിര്‍ക്കുന്നവര്‍ രാജ്യ ദ്രോഹ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. ലഹരി ലോബികള്‍ക്കു അതല്ലാതെ എന്തെല്ലാം വ്യാപാരങ്ങള്‍  ചെയ്യാം. ഈ രംഗത്ത്‌ ജോലി ചെയ്യുന്നവര്‍ക്ക്  വേറെ എന്തൊക്കെ ജോലി ചെയ്യാം. എന്ത് ലഹരിയായാലും അതില്‍ വീഴാതെ മുന്നോട്ടു പോകുകയാണ് വേണ്ടത് . അതിനുവേണ്ടി ഭരണകൂടത്തോടൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്. നല്ല കാര്യങ്ങളെ എതിര്‍ക്കുന്നത് സാക്ഷര കേരളത്തിന് ഭൂഷണമല്ല.

(2014 മെയ്‌ )


ഗതാഗതം തടസ്സപ്പെടുത്തുന്ന പരസ്യ ബോര്‍ഡുകള്‍ 

പാതയോരങ്ങളില്‍ വ്യാപകമായി സ്ഥാപിച്ചിരിക്കുന്നപരസ്യ  ബോര്‍ഡുകളും അനധികൃത കുടിലുകളും വര്‍ധിച്ചുവരുന്ന വാഹനാപാടങ്ങള്‍ക്ക് പ്രധാന  കാരണമാണ്. ലോകകപ്പ് കൂടിയായതോടെ ഫുട്ബാള്‍ പ്രേമികളുടെ പടുകൂറ്റന്‍ ഫ്ലെക്സ് ബോര്‍ഡുകള്‍കൂടിയായി.ഇവ നീക്കം ചെയ്യണം. അനധികൃത ബോര്‍ഡുകളും കയ്യേറ്റങ്ങളും  നീക്കം ചെയ്യുമെന്നുള്ള ജില്ലാ കളക്ടരുടെ അറിയിപ്പുകള്‍ ഇടയ്ക്കിടെ കാണാമെന്നല്ലാതെ നട്പടികളു ണ്ടാവാറില്ല.

(2014 ജൂണ്‍ )


മന്ത്രിമാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കണം 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ സമ്പ്രദായം നടപ്പാക്കിയ സ്ഥിതിക്ക് മന്തിമാര്‍ക്കും നിയമ സഭാംഗങ്ങള്‍ക്കും കൂടി ഇത് നടപ്പാക്കണം. വര്‍ഷങ്ങളോളം ജോലി ചെയ്യുന്ന ജീവനക്കാരും അധ്യാപകരും പഴയ പെന്‍ഷന്‍ സമ്പ്രദായം ഇല്ലാതെ വിരമിക്കുമ്പോള്‍ അല്പകാലം മാത്രം സേവനം ചെയ്യുന്ന മന്ത്രിമാരും നിയമസഭാംഗങ്ങളും ഈ പെന്‍ഷന്‍ വാങ്ങാന്‍ അര്‍ഹരല്ല. ഇക്കാര്യം ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുഇവരെ ഉന്നയിക്കാതിരുന്നത് വിരോധാഭാസമാണ്.     

(2014 ജൂലൈ )


2014, ജൂൺ 24, ചൊവ്വാഴ്ച

നന്മ 

മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ബ്ലോഗ്‌ : ഓണ്‍ലൈന്‍ വായനയുടെ നവ വസന്തം 


ലക്കം :  40

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

 *******************************************************************************

മുഖക്കുറിപ്പ്‌ 

ഉപവാസം നല്‍കുന്ന അനുഭൂതി 

ചെമ്മാണിയോട് ഹരിദാസന്‍ 

 ഉപവാസം എന്നത് പട്ടിണിയല്ല. ആഹാരം ലഭ്യമല്ലാത്ത അവസ്ഥയാണ് പട്ടിണി. എന്നാല്‍ ആഹാരം ലഭ്യമായിട്ടും അത് സ്വമനസ്സാലെ   വര്‍ജ്ജിക്കുന്നതാണ് ഉപവാസം.  ശുദ്ധജലം മാത്രം കുടിച്ചു ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണം തീര്‍ത്തും ഒഴിവാക്കുക എന്നതാണ്   ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഉപവാസത്തിന് മനസ്സു അനുവദിക്കുന്ന ആര്‍ക്കും തയ്യാറാകാം. എന്നാല്‍ ഒരു വിദഗ്ദ ചികിത്സകന്റെ സഹായത്തോടെ വേണം ഉപവാസം അനുഷ്ഠിക്കാന്‍. ഒരു പകലോ രാത്രിയോ പകലും രാത്രിയും കൂടിയോ അതിലേറെയോ സമയമോ ഓരോരുത്തരുടെയും  ആരോഗ്യാവസ്ഥക്ക് അനുസൃതമായി  ഉപവസിക്കാം.ഉപവാസ സമയത്ത് കഠിന ജോലികള്‍ ചെയാന്‍ പാടില്ല. വിശ്രമമാണ് അഭികാമ്യം.  പഴച്ചാര്‍പോലുള്ള ലളിതമായ പാനീയങ്ങള്‍ കഴിച്ചു വേണം ഉപവാസം അവസാനിപ്പി\ക്കാന്‍.  ഉപവാസം നിര്‍ത്തിയാല്‍ ഉടന്‍ കട്ടിയാഹാരം കഴിക്കരുത്. ക്രമേണ വേണം സാധാരണ ഭക്ഷണത്തി ലേക്ക് വരാന്‍.

 ഉപവാസം മൂലം  ആന്തരിക അവയവങ്ങള്‍ക്ക് മതിയായ വിശ്രമം ലഭിക്കുന്നു. ഇതുവഴി മാനസികവും ശാരീരികവുമായ സ്വാസ്ഥ്യം കൈവരുന്നു. ഈ അവസ്ഥയാണല്ലോ ആരോഗ്യം എന്ന് പറയുന്നതും. രക്ത ശുദ്ധി മൂലം ഉപവാസം കൊണ്ട് മനസിനും ശരീരത്തിനും ഒരു പ്രത്യേക ചൈതന്യം ലഭ്യമാകുന്നു. ഉപവാസം കൊണ്ട് ഉണ്ടാകുന്ന  അനുഭൂതി അവര്‍ണ്ണനീയമാണ്. 

അനിയന്ത്രിതമായ ആഹാര ശീലം മനുഷ്യന്റെ ദൌര്‍ബല്യമായിമാറിയ കാലമാണിത്. അഭൂതപൂര്‍വ്വമായ രോഗങ്ങള്‍ക്കുള്ള കാരണവും മറ്റൊന്നല്ല. ഭൂമിയില്‍ മറ്റു ജീവജാലങ്ങള്‍ വിശപ്പ്‌ മാറിയാല്‍ ആഹരിക്കാത്ത അവസ്ഥ നിലനില്‍ക്കുമ്പോഴും മനുഷ്യന്‍ ദഹനക്കേട്പോലുള്ള അവസ്ഥയിലും ആഹാരം വാരിവലിച്ചു തിന്നുന്നു.  മറ്റു ജീവജാലങ്ങള്‍ രോഗങ്ങള്‍ വരുമ്പോള്‍ ഉപവസിക്കുന്നു എന്നതും മനസ്സിലാക്കണം.  അമിത ഭക്ഷണം ക്ഷീണം ഉണ്ടാക്കുന്നു. എന്നാല്‍ മിതാഹാരം ഉന്മേഷം നല്‍കുന്നു. പകല്‍ മുഴുവനും ആഹാരം കഴിക്കുന്ന മനുഷ്യന്‍ വൈകുന്നേരമാകുമ്പോഴേക്കും പൂ പോലെ വാടുന്നു. എന്നാല്‍ രാത്രി ആഹാരം കഴിക്കാത്തതിനാല്‍ രാവിലെ എണീക്കുമ്പോള്‍ പ്രത്യേക ഉന്മേഷം ഉണ്ടാകുന്നു.  അമിതമായ ഇന്നത്തെആഹാരശീലവും  രോഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം തന്നെയാണ്. ഇതുമൂലം അന്തരിക അവയവങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കാതിരിക്കുമ്പോള്‍ രോഗങ്ങള്‍ ഉണ്ടാകുന്നു. ഈ അവസ്ഥയില്‍  രോഗശമനത്തിനു ആന്തരിക അവയ്വങ്ങളുടെ വിശ്രമം അനിവാര്യമാണ്. ഇവിടെയാണ്‌ ഉപവാസത്തിന്റെ പ്രസക്തി. 

ലോകത്ത്കോടിക്കണക്കിനു ആളുകള്‍ ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുമ്പോള്‍ അമിതമായി ആഹാരം കഴിച്ചു ധൂര്‍ത്ത്ഉണ്ടാക്കുന്നത് ഒരിക്കലും അഭിലഷണീയമല്ല. ആഹാരം മിതം സുഖം എന്നാണു പ്രമാണം.  

O

കവിത 

ഭക്തി 

ചെമ്മാണിയോട് ഹരിദാസന്‍ 

നെറ്റിനിറയെ 

വര്‍ണ്ണക്കുറികള്‍

മനസ്സു നിറയെ 

ക്രൂര ചിന്തകള്‍.

(ഇന്ന് മാസികയുടെ 2014 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ദീകരിച്ചത്. )

2014, മേയ് 23, വെള്ളിയാഴ്‌ച

നന്മ

മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

ഓണ്‍ ലൈന്‍ വായനയുടെ നവസന്തം 

ലക്കം : 39

ബ്ലോഗര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

*********************************************************************************
*********************************************************************************

മുഖക്കുറിപ്പ്‌ 

വന്‍കിട വീട് നിര്‍മ്മാണം നിര്‍ത്തി നമ്മുട പുഴകളെ സംരക്ഷിക്കുക 

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ആകെ ഉള്ള ഒരു വ്യവസായമാണ്‌ വീടുകളുടെ  നിര്‍മ്മാണം. വീടുകള്‍ എന്ന് വച്ചാല്‍ കൂറ്റന്‍ കെട്ടിടങ്ങള്‍ ആണ് ഏറെയും.
വീടുകള്‍ ഇന്ന് സാമ്പത്തിക ഉന്നതി പ്രകടമാക്കാനുള്ള പ്രദര്‍ശന വസ്തുവായിരിക്കുന്നു. വസിക്കാന്‍ എന്ന ഉദ്ദേശത്തോടെ മാത്രം വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ വിരളമാണ്. ഭൂമിക്കു ഭാരമായി ഇത്തരം വീടുകള്‍ ഉയര്‍ത്തുന്നവര്‍ ഇതിന്റെ ഫലമായി നമ്മുടെ പ്രകൃതി വിഭവങ്ങള്‍ ആണ് ചൂഷണം ചെയ്യുന്നത് എന്ന് മനസ്സിലാക്കുന്നില്ല. നമ്മുടെ പുഴകളുടെ ഇനത്തെ സ്ഥിതി പ്രകൃതി സ്നേഹികള്‍ക്കറിയാം. അനിയന്ത്രിതമായ മണല്‍ വാരല്‍ മൂലം പുഴകളെല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഭൂമിയില്‍ കാണുന്ന കൂറ്റന്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപകമായി മണല്‍ വാരിയിട്ടാണ് പുഴകള്‍ ഈ വിധം ആയിതീര്‍ന്നത്. പുഴകളുടെ രോദനം കേള്‍ക്കാന്‍ ഇവിടെ ആരുമില്ല. ഇവിടെ മണല്‍ വാരല്‍ അധികൃതമായും അനധി കൃതമായും നടക്കുന്നുണ്ട്. രണ്ടും ഒരു കണക്കില്‍ അന്യായം തന്നെയാണ്. പുഴകളുടെ നിലവിലുള്ള സ്ഥിതി കണക്കാക്കാതെ മണല്‍ വരുന്നത് വലിയ കുറ്റകൃത്യം തന്നെയാണ്. പുഴകളില്‍ മണല്‍ തീരെ ഇല്ലാതായിരിക്കുന്നു. വെള്ളം തടഞ്ഞു നില്ക്കാന്‍ പറ്റാത്ത വിധം മണ്ണ് പുഴകളില്‍ അടിഞ്ഞുകൂടിയിരിക്കുന്നു. തന്മൂലം പുഴകള്‍ കാടുകള്‍ മൂടി വികൃതമായിരിക്കുന്നു.
വീടുകള്‍ക്ക് ഒരു നിശ്ചിത ചതുരശ്ര  അടി വിസ്തൃതിയേ പാടൂ എന്നൊരു നിയമം കൊണ്ട് വരേണ്ടത് പുഴകളുടെ  രക്ഷക്ക്   അനിവാര്യമാണ്. പത്തു ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവാക്കി നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് അത്രയും തുക പിഴ ഈടാക്കാനുള്ള നിയമവും വേണം. 


പുഴകള്‍  വ്യാപകമായി കയ്യേറുന്നു എന്നതാണ് ഇന്ന്പുഴകള്‍  നേരിടുന്ന മറ്റൊരു ദുരന്തം.  തീരങ്ങളിലെ ഈ അതിക്രമം   ശ്രദ്ധിക്കാനും ഇവിടെ അധികാരികള്‍ ഇല്ല. കയ്യേറ്റം മൂലം പല പുഴകളും തോടുകള്‍ ആയി മാറിയിരിക്കുന്നു. മനുഷ്യന്റെ സ്വത്തിനോടുള്ള ആര്‍ത്തിയാണ് ഈ കയ്യേറ്റങ്ങള്‍ക്ക് പിന്നില്‍ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രകൃതി സംരക്ഷണത്തിന് സമഗ്രമായ നിയങ്ങള്‍ ആവശ്യമായിരിക്കുന്നു. ഇവിടെയാണ്‌ ഇന്യും നടപ്പാക്കാതെ പോയ മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളുടെ പ്രസക്തി.  പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമേ ഈ ഭൂമിയെ നില നിര്‍ത്താന്‍ ആകൂ എന്ന സത്യം അംഗീകരിച്ചേ മതിയാകൂ. ഈ ഭൂമി ഇനിയും അനന്ത കോടി ജീവ ജാലങ്ങള്‍ക്ക് ജീവിക്കാന്‍ ഉള്ള മണ്ണാണ്. നമ്മുടെ പൂര്‍വ്വികള്‍ ഈ ഭൂമി നശിപ്പിക്കാതെ നമുക്ക് വേണ്ടി കത്ത് സൂക്ഷിച്ചു നല്‍കിയതാണ്. ഇപ്പോള്‍ ഇവിടെ വസിക്കുന്നവര്‍  ഈ  ഭൂമി വരും തലമുറക്ക് ഒരു പോറലും ഏല്‍പ്പിക്കാതെ കൈമാറേണ്ടവരു മാണ്.  

O
  .  ..
കാവ്യ മണ്ഡപം

കവിതകള്‍ 
---------------
മിടുക്ക്
---------

പുറമേ പൂത്തിരി
അകമേ കരിന്തിരി
കത്തിച്ചു വക്കുവനെന്തു
മിടുക്കാണ്
മര്‍ത്ത്യരില്‍ പലര്‍ക്കും.
**
കാലം
--------  

മണ്ണില്‍ നീരുറവയും
മനസ്സില്‍ കനിവുറവയും
ഇല്ലാത്ത  കാലം.
**
പെരുമാറ്റം
---------------
ധനികനോട് അസൂയ
ദരിദ്രനോട്  പുച്ഛം.
**
നന്മ 
-----
അകം നന്നായാല്‍
പുറം നന്നായി.
---------------------------------------------------
*നേരത്തെ മാസികകളില്‍ പ്രസിദ്ധീകരിച്ച കവിതകള്‍.

O

2014, ഏപ്രിൽ 29, ചൊവ്വാഴ്ച

നന്മ 

മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

------------------------------------------------------------------------------------------------------------

 ഇത്പ്രസിദ്ധീകരണത്തിന്റെ രണ്ടാം വര്‍ഷം 

2014 ഏപ്രില്‍ 
38
-----------------------------------------------------------------

പത്രാധിപര്‍ :

ചെമ്മാണിയോട് ഹരിദാസന്‍ 
------------------------------------------------------------------------------------------------------------

മുഖക്കുറിപ്പ് 

ഭൂമിയുടെ സംരക്ഷണം നിസ്സാരകാര്യമല്ല

ഒരു ഭൌമദിനം  കൂടി കടന്നുപോയി. വിവിധ ഭീഷണികളാല്‍ വീര്‍പ്പുമുട്ടുന്ന ഭൂമി ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. പാരിസ്ഥിതിക നാശവും അന്തരീക്ഷ മലിനീകരണവും  ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും എല്ലാം ഭൂമിയുടെ  നിലനില്പിന് ഭീഷണിയാകുന്നു. അന്തരീക്ഷ മലിനീകരണം ഇന്ന് വന്‍ വിപത്തായി  മാറുകയാണ്. 290 കോടി ജനങ്ങളുള്ള ലോകത്ത് എട്ടില്‍ ഒരാള്‍ അന്തരീക്ഷ മലിനീകരണം മൂലം മരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്ക്  വ്യക്തമാക്കുന്നത്. ഇതനുസരിച്ച്പ്രതിവര്‍ഷം 70000പേരാണ് ലോകത്ത് അന്തരീക്ഷ മലിനീകരണം കാരണം മരിക്കുന്നത്. വനം കയ്യേറ്റം, മരം മുറിക്കല്‍, അനിയന്ത്രിതമായ മണല്‍ വാരല്‍, കുന്നിടിക്കല്‍, വയല്‍ നികത്തല്‍, അന്തരീക്ഷ മലിനീകരണംതുടങ്ങി നിരവധി കാരണങ്ങള്‍ ഭൂമിയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്നു.  മനുഷ്യന്‍ ഭൂമിയുടെ നിലനില്‍പ്പിനു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല പ്രകൃതി വിഭവങ്ങള്‍ ആവോളം ചൂഷണംചെയ്ത് ഭൂമിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഭൂമി മനുഷ്യന്‍ ഇല്ലെങ്കിലും എത്രകാലം വേണമെങ്കിലും നിലനില്‍ക്കുമത്രേ. എന്നാല്‍ മറ്റു ജീവജാലങ്ങള്‍ ഇല്ലാതെ ഭൂമിക്കു നിലനില്‍ക്കാന്‍ ആകില്ല എന്ന വാസ്തവം  ആര്‍ക്കറിയാം. മനുഷ്യന്‍   നാനാവിധത്തില്‍ ഈ ഭുമിയെ  നശിപ്പിക്കുമ്പോള്‍ മറ്റു ജീവജാലങ്ങള്‍ ഭൂമിയെ സംരക്ഷിക്കുന്നു എന്നതാണ് സത്യം.  ഇനിയും ഇവിടെ എത്രയോ കോടി ജീവജാലങ്ങള്‍ക്ക് ജീവിക്കണം എന്ന തിരിച്ചറിവ് ഭൂമിയെ നശിപ്പിക്കുന്ന ഈ ഭൂമുഖത്തെ മനുഷ്യര്‍ക്ക്‌ ഇല്ലാതെ പോയി. 

ഭൂമിയുടെ തകര്‍ച്ച ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന  സത്യം ആരും ഉള്‍ക്കൊള്ളുന്നില്ല. ഭൂമിയുടെ നാശനം മനുഷ്യരുടെ നിലനില്പ്പിനെയാണ് ബാധിക്കുക എന്ന തിരിച്ചറിവ് ഇനിയും മനുഷ്യര്‍ക്കില്ല.   എന്നതാണ് ഖേദകരം. നമ്മുടെ ഭൂമിയുടെ ഹരിതാഭ നിലനിര്‍ത്താന്‍ നാം തന്നെ മുന്നോട് വരേണ്ടതുണ്ട്. ഭൂമിയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള മാധവ ഗാഡ്ഗില്‍,  കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെ എതിര്‍ക്കുന്നവര്‍ താല്‍ക്കാലിക നേട്ടത്തെ മാത്രമേ കാണുന്നുള്ളൂ എന്നതാണ് ദൌര്‍ഭാഗ്യകരം.

ചെമ്മാണിയോട് ഹരിദാസന്‍  

O


ചിത്രജാലകം 


കോഴിക്കോട് നടന്ന മാനാഞ്ചിറ ഇ-മീറ്റില്‍ പങ്കെടുത്തവര്‍. ഫോട്ടോവിന് കടപ്പാട്.

പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

അവധൂത് ചിന്തകള്‍ 

അവധൂത് ഗുരുപ്രസാദ് 

ഉണ്മ പബ്ലിക്കേഷന്‍സ് 

നൂറനാട് 

വില : 100 രൂപ.

O

*********************************************************************************

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

ഓണ്‍ലൈന്‍ വായനയുടെ നവവസന്തം 

*********************************************************************************
*********************************************************************************

--------------------------------------------------------------------------------

NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM  MALAPPURAM.

2014, മാർച്ച് 27, വ്യാഴാഴ്‌ച

നന്മ 

മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

2014 മാര്‍ച്ച്

37

നന്മ മലയളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ : ഇത് പ്രസിദ്ധീകരണത്തിന്റെ  രണ്ടാംവര്‍ഷം 

****************************************************

പത്രാധിപര്‍ :

ചെമ്മാണിയോട് ഹരിദാസന്‍ 
*********************************************************************************
*********************************************************************************

മുഖക്കുറി 

ആഹാരം മിതം സുഖം

പട്ടിണി രോഗങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അമിത ആഹാരവും രോഗങ്ങള്‍ ഉണ്ടാക്കുന്നു. ആഹാരം മിതം സുഖം  എന്നാണു പറയുക. അമിതമായി ആഹരിക്കുന്നവന്‍ രോഗിയാകുന്നു. മിതമായി ആഹരിക്കുന്നവന്‍ ആരോഗ്യവാന്‍ ആകുന്നു. അമിത ഭക്ഷണം ക്ഷീണം ഉണ്ടാക്കുന്നു. രോഗങ്ങള്‍ക്ക് ഹേതുവാകുന്നു. അമിതമായി കഴിക്കുന്ന ഭക്ഷണം ദഹിക്കാന്‍ആന്തരിക അവയവങ്ങള്‍ക്ക് നല്ലപോലെ പ്രവര്‍ത്തിക്കേണ്ടി  വരുന്നു എന്നതിനാല്‍ ശരീരം സംഭരിച്ചു വച്ചിരിക്കുന്ന ഊര്‍ജ്ജം മുഴുവന്‍ വിനിയോഗിക്കേണ്ടിയും  വരുന്നു.എന്നാല്‍ മിതമായ ആഹാരം ദഹിക്കാന്‍ ആന്തരിക അവയവങ്ങള്‍ക്ക് സുഗമമായ പ്രവര്‍ത്തനമേ  വേണ്ടൂ. അതിനാല്‍ ക്ഷീണം ഉണ്ടാകില്ല. രോഗങ്ങളും ഉണ്ടാകില്ല. നാം രാവിലെ എണീക്കുമ്പോള്‍ നമുക്ക് ഉന്മേഷം ഉണ്ടാകാനുള്ള കാരണം എന്താണെന്നറിയുമോ. രാത്രി മുഴുവന്‍ ഭക്ഷിക്കുന്നില്ലലോ എന്നത് തന്നെ. എന്നാല്‍ വൈകുന്നേരംമാകുംപോഴേക്കും  പൂപോലെ വാടി  തളരുന്നത് എന്ത് കൊണ്ടാണ് എന്ന് നോക്കുക. പകല്‍ മുഴുവനും ഭക്ഷണത്തിന് പിറകെ ഓടുന്നത്കൊണ്ട്തന്നെ.  അമിതമായി ആഹരിക്കുന്നത് പലപ്പോഴും ധൂര്‍ത്ത്‌കൂടിയാണ്. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുമ്പോള്‍  ശരിക്കും ഇവിടെ പട്ടിണി കിടക്കുന്ന അസംഖ്യം ആളുകള്‍ ഉണ്ടെന്ന കാര്യം മറക്കുകയാണ് ചെയ്യുന്നത്. നാം മിതമായി ഭക്ഷണം കഴിക്കുമ്പോള്‍ ബാക്കി വരുന്ന ഭക്ഷണം ഒരു നേരത്തെ ആഹാരം കഴിക്കാന്‍ കഴിയാത്ത ദരിദ്രര്‍ക്ക്ന ല്‍കണം. ഒരാളുടെ വിശപ്പ്‌ മാറ്റാന്‍ കഴിഞ്ഞാല്‍ അത് തന്നെയാണ്   ഏറ്റവും വലിയ പുണ്യം. അന്നദാനംമഹാദാനം എന്നാണ് ചൊല്ല്. 
ചെമ്മാണിയോട് ഹരിദാസന്‍ 

മാനാഞ്ചിറ ഇ-മീറ്റ്‌ ബ്ലോഗ്‌ റിപ്പോര്‍ട്ട് 


കോഴിക്കോടിന്റെ മണ്ണില്‍ അവിസ്മരണീയമായ ഓണ്‍ ലൈന്‍  സംഗമം

റിപ്പോര്‍ട്ട്, ചിത്രങ്ങള്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

ചരിത്രം ഉങ്ങുന്ന കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ നടന്ന മാനാഞ്ചിറ ഇ-മീറ്റ്‌ അവിസ്മരണീയമായ അനുഭവവമായി വിവിധ ജില്ലകളില്‍ നിന്നെത്തിയ ഓണ്‍ലൈന്‍ എഴുത്തുകാര്‍ അനുഭവങ്ങള്‍ പങ്കു വച്ചും കവിത ചൊല്ലിയും പാട്ട് പാടിയും മീറ്റിനെ ധന്യമാക്കി.   എഴുത്തുകാരന്‍  
ചെമ്മാണിയോട്ഹരിദാസന്‍(നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ ) മീറ്റ്‌ ഉദ്ഘാടനം ചെയ്യുന്നു. ദര്‍ശന ടിവി പ്രോഗ്രാം നിര്‍മ്മാതാവ്റിയാസ് ടി. അലി അധ്യക്ഷത വഹിച്ചു.  കവിയും ഗാന രചയിതാവുമായ ബഷീര്‍ സി.വി. സ്വാഗതം പറഞ്ഞു. ശൈലജ തൃക്കണ്ടിയൂര്‍ കള്ളത്ത്(ഭാരത് തപ്പാല്‍ വകുപ്പ് ), മുഹ്സിന്‍ കോട്ടക്കല്‍ ( പുടവ മാസിക പത്രാധിപര്‍ ), സംഗീത് വിനായകന്‍, ഹരി ശങ്കര്‍നമ്പൂതിരിപ്പാട്(വിദ്യാഭ്യാസ വകുപ്പ്)  ജാഫര്‍ ഷിബു ബാബു (ഗാന രചയിതാവ് ) തുടങ്ങിയവര്‍ പ്രസംഗിച്ചു. രാഗേഷ്ആര്‍. ദാസ്, ഇസ്മയില്‍ കല്ലിയന്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി.

മാനാഞ്ചിറ ഇ-മീറ്റില്‍ ബഷീര്‍ സി.വി.യുടെ സ്വാഗത പ്രസംഗം


മാനാഞ്ചിറ ഇ-മീറ്റിന്റെ സദസ്സ് 

O

സിനിമ/ടെലിവിഷന്‍ 


ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത പാദസരം എന്ന സീരിയലില്‍ നായകനായി അഭിനയിച്ച പ്രശസ്ത നടന്‍ ബിനില്‍ കാദര്‍. കുമാര്‍ എന്ന കഥാപാത്രത്തെയാണ്  പാദസരത്തില്‍  ബിനില്‍ അവതരിപ്പിച്ചത്. 

O

പുസ്തകം  

പുതിയ പുസ്തകങ്ങള്‍

കന്ധമാല്‍ 

(കവിതകള്‍ )

വി.  മഹേന്ദ്രന്‍ നായര്‍

ഗ്രാമം ബുക്സ് 

കൊല്ലം

വില : 55 രൂപ. 


O

കത്തുകള്‍ 

സജീവമായി പ്രതികരിച്ചവര്‍ :

Oഡോ. പ്രേമകുമാരന്‍ നായര്‍, മാലന്‍കോട്ട്,ദുബായ്.

Oശ്രീജിത്ത്‌ രാജേന്ദ്രന്‍, ഡല്‍ഹി.

O

*********************************************************************************

 ലിപി വിന്യാസം, രൂപകല്‍പ്പന,  നിര്‍മ്മിതി : പത്രാധിപര്‍. 

---------------------------------------------------------------------------------------------------------NANMA, THE  MALAYALAM ARTICLE BLOG, PUBLISHED FROM MALAPPURAM..


2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

36

പുസ്തകം : 2 ലക്കം : 3

*********************************************************************************

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍ 

മുഖകുറിപ്പ് 

നവസാമൂഹ്യ മാധ്യമങ്ങളുടെ ഇന്നത്തെ സ്ഥിതി  ആശാവഹമോ  

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.  ഈ നൂറ്റാണ്ടിന്റെ ആരംഭതതിലാകണം ഒരു പക്ഷെ, ഇത്രയേറെ ശാസ്ത്ര പുരോഗതി ഉണ്ടായതെന്ന് പറയാം. എന്തെന്തു കണ്ടുപിടിത്തങ്ങളാണ് മനുഷ്യര്‍ക്ക്സൌഭാഗ്യം കൊണ്ട് വന്നിരിക്കുന്നത്. ഉപഗ്രഹ വിക്ഷേപണം പലതും വിജയകരമായി. മറ്റു വന്‍ കിട രാജ്യങ്ങളോട് കിടപിടിക്കാവുന്ന തരത്തിലുള്ള ചന്ദ്രയാന്‍ പോലുള്ള പരീക്ഷണങ്ങള്‍ വന്‍ വിജയകരമായതുവഴി   നമ്മുടെ രാജ്യം ഉപഗ്രഹ വിക്ഷേപണത്തില്‍  ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അഭിമാനം നേടി.അത് വാര്‍ത്താവിനിമയ രംഗത്ത്‌ വളരെയേറെ പരിഷ്കാരങ്ങള്‍ത്തന്നെ  ഉണ്ടാക്കി.  നവ സാമൂഹ്യ മാധ്യമങ്ങളുടെ കടന്നു വരവും ഈ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ തന്നെ ഉണ്ടായി. ഇന്ന് സോഷ്യല്‍ മീഡിയ ഒഴിച്ചുകൂടാനാവാത്ത ഒരു സംവിധാനമായി മാറി. അതിരുകളില്ലാത്ത ആശയവിനിമയവും സൌഹൃദ ബന്ധങ്ങളും ഓണ്‍ലൈന്‍ സാഹിത്യവും വാര്‍ത്തകളും എല്ലാംസാമൂഹ്യ മാധ്യമങ്ങള്‍ വഴി മനുഷ്യന്‍ സ്വായത്തമാക്കി. നല്ലൊരു ആശയ വിനിമയോപാധിയാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങള്‍. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അച്ചടി മാധ്യമങ്ങളെക്കാള്‍ വളര്‍ച്ച ഈ രംഗത്ത്‌ പ്രകടമാണ്. എന്നാല്‍ഈ  സംവിധാനങ്ങളെ എല്ലാവരും ആരോഗ്യപരമായ വിധത്തില്‍ കാണുന്നുണ്ടോ എന്നതാണ് ചോദ്യം.  ഇല്ല എന്നതാണ്ഇതിനുള്ള സത്യസന്ധമായ  മറുപടി. മനുഷ്യന് ശാസ്ത്രം നല്‍കുന്ന നന്മകളെ നേരായ  വിധം ഉപയോഗിക്കാന്‍ ചിലരെങ്കിലും വിമുഖത കാണിക്കുന്നു എന്നത് ഖേദകരമാണ്. ഈ മേഖലയില്‍ നിന്നുണ്ടാകുന്ന ചില പ്രവണതകള്‍ ദൌര്‍ഭാഗ്യകരംതന്നെയാണ്. അഭ്യസ്ത വിദ്യര്‍ പോലും നവ സാമൂഹ്യ മാധ്യമങ്ങളെ തോന്നിയ പോലെ ദുരുപയോഗം ചെയ്യുന്നു എന്ന് പറഞ്ഞാലോ.  എന്ത്തന്നെയായാലും ഈ രംഗത്തെ  ഇത്തരം തിന്മകളെ  സോഷ്യല്‍ മീഡിയയെ ഗൌരവത്തോടെ കാണുന്ന  സഹൃദയ ലോകത്തിനു  ഒരിക്കലും അംഗീകരിക്കാന്‍ ആകില്ല. ഈ മേഘലയിലെ കല്ലുകടി മാറേണ്ടത് കാലത്തിന്റെ ആവശ്യം തന്നെയാണ്. നവസാമൂഹ്യരംഗത്തെ തിന്മകളെ ദൂരീകരിക്കാന്‍ ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന സഹൃദയ ലോകത്തിനെ കഴിയൂ. അതിനായി പ്രാരംഭ നടപടി എന്ന നിലയില്‍ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വിദഗ്ദരേ ഉള്‍പ്പെടുത്തി   സമഗ്രമായ ചര്‍ച്ചകള്‍  അനിവാര്യമാണ്. നല്ലൊരു നവ സാമൂഹ്യ മാധ്യമ ലോകത്തിനായി സഹൃദയരായ നമുക്ക് ഒന്നിച്ചു ശ്രമിക്കാം.

ചെമ്മാണിയോട് ഹരിദാസന്‍ 

O

സുഭാഷിതം 

ചെയ്യുന്നതെന്തുമാകട്ടെ അത്. സമര്‍പ്പണ ബോധത്തോടെ ചെയ്യുകOസ്വാമിവിവേകാന്ദന്‍. 
O

കവിത 

പൂവെന്നോട് ചോദിച്ചത്  

കൃഷ്‌ കുമാര്‍ 

എനിക്കൊരു മുഖ

മേയുള്ളൂ....... 

നിങ്ങ;ള്‍ക്കോ....? ചിന്തകളില്‍ കനല്‍ ചീളുകള്‍

 വിതറിയാ 

ചോദ്യമെരിയുമ്പോള്‍

എന്നെ, നഷ്ടപ്പെട്ടത് 

എവിടെയെന്നറിയാതെ

പകച്ചു നില്‍ക്കുകയാണ്

 ഞാന്‍ .  

-----------

*കവി കൊല്‍ക്കട്ടയില്‍ പൊതുമേഖലാ സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനാണ്.

O

പലതില്‍ ചിലത് 

ചെമ്മാണിയോട് ഹരിദാസന്‍ 

ജോലി ഇല്ലെങ്കില്‍ പോലീസ് പിടിക്കുമോ 

 സുഹൃത്തിന്റെ കടയില്‍ പോയപ്പോള്‍ അവിടെ അല്പം മുതിര്‍ന്ന ഒരാള്‍ വന്നു. ഓഫീസില്‍ പോകുമ്പോള്‍ ചോറ് കൊണ്ടുപോകാന്‍ ഒരു പാത്രം വാങ്ങാന്‍ വന്നതായിരുന്നു അദ്ദേഹം. അതിനിടെ എന്നോട് പരിചയപ്പെടാന്‍  താല്‍പ്പര്യം കാണിച്ചു അദ്ദേഹം. ബിഎസ് എന്‍ എല്ലില്‍ ദീര്‍ഘകാലം ഉദ്യോഗത്തിലിരുന്ന ഒരാളാണ് അദ്ദേഹം  എന്നറിഞ്ഞപ്പോള്‍ ഞാന്‍  അറിയുന്ന ചില ബി എസ്,എന്‍, എല്‍ ഉദ്യോഗസ്ഥരെ ക്കുറിച്ചു ചോദിച്ചു.  ബി എസ്.എന്‍.എല്ലിലെ കുറേപേരെഅറിയും  എന്നതിനാല്‍ അദ്ദേഹം  എന്നോട് കൂടുതല്‍ അടുപ്പം കാണിച്ചു.  വിശ്രമ ജീവിതം രസകരമാക്കാന്‍ ഇപ്പോള്‍ കുറേകാലമായി ഒരു സ്വകാര്യ സ്ഥാപനത്തില്‍ മാനേജര്‍ ആയി ജോലി ചെയ്യുകയാണ് അദ്ദേഹം.  ജോലിയൊക്കെ രസകരമല്ലേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പോലീസ്  പിടിക്കുന്നതിനു എന്തെങ്കിലും  ജോലി വേണ്ടേ എന്നാണു അദ്ദേഹം പറഞ്ഞത്. ഒരു തമാശയാണെങ്കിലും ഇങ്ങനെ   പലരും പറയാറുണ്ട്. ഈ തമാശ ശരിയല്ല എന്നാണു എന്റെ തോന്നല്‍. കാരണം ജോലി ഇല്ലെങ്കില്‍ പോലീസ്  പിടിക്കുമോ?  അങ്ങനെ  എങ്കില്‍ ജോലി ഇല്ലാത്തവര്‍ക്ക് ഇവിടെജീവിക്കാന്‍ ആകില്ലേ? അല്ലെങ്കില്‍ ജോലി ഇല്ലാത്തവര്‍ക്ക് പോലീസ്  ജോലി നല്‍കുമോ? തീര്‍ത്തും അടിസ്ഥാന രഹിതമായ ഇത്തരം തമാശകള്‍  വിവേകമുള്ളവര്‍ പറയുമ്പോള്‍ വിഷമം തോന്നുന്നു.  അറിവുള്ളവര്‍ അജ്ഞരെപോലെ ഓരോന്നു പറയുമ്പോള്‍ അവര്‍ നേടിയ അറിവിന്‌ എന്ത് വിലയാണ് എന്നാണ് ഇവിടെ ഉയര്‍ത്തുന്ന ചോദ്യം . ഇത് തമാശയല്ല വിഡ്ഢിത്തം ആണ് എന്നുകൂടി പറയാം. 

O

കവിത 

ബോണ്‍സായ് 

ശ്രീജിത്ത് രാജേന്ദ്രന്‍ 



ശീതികരിച്ചൊരു സ്വീകരണമുറി തന്റെ കോണിലായ് 

മൌനമുരുകുന്നിതോരു മുരടിച്ച ജീവിതം.

കാണികള്‍ തന്‍ കൌതുകത്തഴുകലാല്‍  

കോള്‍മയിര്‍ വിധിക്കപ്പെട്ടൊരു ബോണ്‍സായ്

നെഞ്ചകം വിങ്ങുന്ന നോവുമായ് നില്‍പ്പൂ 

വരള്‍ച്ച മുരടിച്ച വന്‍ കഴല്‍ ദുഖം ഞാന്‍ 

മോഹമുണ്ടിനിയുമേറെ വളരുവാന്‍ പടരുവാന്‍

ഒരുകിളിക്കുഞ്ഞിനു കൂടോന്നോരുക്കുവാന്‍ 

തളരുമീപാന്ഥനു തണല്‍ വിരിച്ചീടുവാന്‍   

കായ്‌  പൊഴിച്ചൊരു പയ്യിന്‍ പശിയടക്കീടുവാന്‍ 

എന്ത് ചെയ്‌വൂ ഞാന്‍, എന്ത് ചെയ്യേണ്ടു    മാനവാ  

നിന്റെ മുറിയിലെ ബോണ്‍സായ് മാത്രം ഞാന്‍  

തന്റെ കുഞ്ഞിനു വളരുവാന്‍ മരുന്നേകുവോന്‍

എന്റെ വളര്‍ച്ച നശിപ്പിചതൂചിതമോ 

വളരുന്ന തരുവിനെ തളര്‍ത്തുന്ന ശാസ്ത്രമേ 

നീ  വളര്‍ന്നിതാര്‍ക്കൂറ്റം കൊള്ളുവാന്‍.

മനുഷ്യ, നീയറിക നിന്‍ കൊച്ചു കൊതുകം 

ഒന്ന്മാത്രമെന്‍  ജീവിതം ദുഖപൂരിതം 

ഭൂമിയിലാ ണ്ടു പടരേണ്ടോരെന്‍  വേരുകള്‍ 

ഒരു ചെറു ചട്ടിയിലെ തടവറയിലാക്കി  നീ  

പാരിന്നു തണലേകി നില്‍ക്കേണ്ട ശാഖകള്‍ 

വെട്ടിയൊതുക്കി നിന്‍ കൌഹ്ടുകം കാട്ടി നീ 

കുളിര്‍ക്കാറ്റ് കിന്നരമോതെണ്ട എന്‍ ചില്ലകള്‍ 

നിന്റെ മുറിയില്‍ ശിലപോലെ മരുതുന്നു 

ഉണ്ടു പാരിതിലൊരു ക്രൌര്യ മാപിനിയെങ്കില്‍ 

മാര്‍ത്യ, നീയതില്‍ അജയ്യന്‍..... അദ്വിതീയന്‍ നിശ്ചയം.

--------------------------------------------------------------------------------

*ഡല്‍ഹിയില്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനാണ് കവി.

O

മിനിക്കഥ 

ചക്കയും മാങ്ങയും 

ഡോ. പി. മാലന്‍കോട്


മാളൂട്ടി നാട്ടിലേക്കു അച്ഛന്റെയും അമ്മയുടെയും കൂടെ വണ്ടി കയറി. നാട്ടില്‍ പോയാല്‍ ചക്കയും മാങ്ങയുമൊക്കെ തിന്നാമെന്നു വണ്ടിയില്‍ വച്ച് അച്ഛന്‍ അമ്മയോട് പറഞ്ഞത് കേട്ടപ്പോള്‍ മാളൂട്ടി കൊഞ്ചിക്കൊണ്ട് പറഞ്ഞു, എനിച്ചറിയാം, ജാക്ക് ഫ്രൂട്ട്, പിന്നെ മാങ്കോ. അച്ഛാ ഞാന്‍ ചക്ക  മരൂം കണ്ടിട്ടില്ല. പിന്നെ മാങ്കോമരൂം. മാവും പ്ലാവും ഒക്കെ കാണിച്ചു തരാം എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ മാളൂട്ടി പറഞ്ഞു, ചക്ക മരം, പിന്നെ മാങ്ക മരം. ശരി, മാളൂട്ടിയുടെ അമ്മക്ക് ചിരി അടക്കാനായില്ല. അപ്പോള്‍ മാളൂട്ടി, ഈ അമ്മയെന്തിനാ ചിരിച്ചുന്?ഭ്രാന്താ ? അമ്മക്ക് അതൊന്നും കാണിച്ചു കൊടുക്കണ്ടാട്ടോ.അച്ഛാ. അച്ഛന്‍ ചിരിച്ചുകൊണ്ട് ശരി എനും പറഞ്ഞു മാളൂട്ടി കാണാതെ  അമ്മയെ നോക്കി കണ്ണിറുക്കി.

സിനിമ / ടിവി 

അഭിനയ വഴിയില്‍ : പ്രശസ്ത സിനിമ സീരിയല്‍ നടന്‍ അഷ്‌റഫ്‌ പേഴുംമൂട് .

O

പുസ്തകം 

പുതിയ പുസ്തകങ്ങള്‍ 

കിളിക്കൊഞ്ചല്‍ 

(കവിതകള്‍ )

പി. പരിമള

വില : 70 രൂപ. 

പൈങ്കിളിക്കൂട്ടം

(കവിതകള്‍ )

ഉമ്മര്‍ക്കുട്ടി മൂര്‍ക്കനാട് 

വില : 70 രൂപ.

നോവുകള്‍ നൊമ്പരങ്ങള്‍ 

(കവിതകള്‍ ) 

വിശ്വന്‍ അരീക്കോട് 

വില : 60 കരൂപ.

എല്ലാം ചിത്ര രശ്മി ബുക്സ്.

കോട്ടക്കല്‍.

O

വാര്‍ത്താ ജാലകം

ബൂലോകം പുരസ്കാരം ഡോ. എം.മനോജ്‌ കുമാറിന് 


കഴിഞ്ഞ വര്‍ഷത്തെ  ബൂലോകം സൂപ്പര്‍റൈറ്റര്‍ പുരസ്കാരം ഡോ. എം. മനോജ്‌ കുമാറിന് ലഭിച്ചു. പുരസ്കാരം 27-നു തിരുവനന്തപുരത്ത് സമ്മാനിക്കും. പ്രശസ്ത ബ്ലോഗായ വെള്ളനാടന്‍ മനോജ്‌ കുമാറിന്റെതാണ്. പുരസ്കാര തുക മുഴുവനും അശ്വതി നായരുടെ ജ്വാലക്ക് നല്‍കുമെന്ന് മനോജ്‌ കുമാര്‍ പറഞ്ഞു. 

നന്മ മലയാളം  ആര്‍ട്ടിക്കിള്‍  ബ്ലോഗിന്റെ പ്രിയ മിത്രമായഡോ. എം. മനോജ്‌ കുമാറിന് ആദരം. അനുമോദനം.

**
മലയാളം ബ്ലോഗെഴുത്തുകാരുടെ സംഗമം   തിരുവനന്തപുരത്ത്

മലയാളം ബ്ലോഗെഴുത്തുകാരുടെ സംഗമം ഫെബ്രുവരി 27-നു തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നടക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന സംഗമത്തില്‍ പരിചയപ്പെടല്‍, പുസ്തക പ്രകാശനം, കലാപരിപാടികള്‍, വിവിധ വിഷയങ്ങളില്‍ സംവാദം എന്നിവ നടക്കും. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ സംഘാടകനായ ഡോ. എം. മനോജ്‌ കുമാര്‍ അറിയിച്ചു.

മലയാളം ബ്ലോഗെഴുത്തുകാരുടെ  സംഗമത്തിന് നന്മമലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗിന്റെ ആശംസകള്‍.

**

മൂന്നു  പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു 

ചിത്ര രശ്മി ബുക്സ് പ്രസിദ്ധീകരിച്ച, വിശ്വന്‍  അരീക്കോടിന്റെ നോവുകള്‍ നൊമ്പരങ്ങള്‍, പി. പരിമളത്തിന്റെ   കിളിക്കൊഞ്ചല്‍, ഉമ്മര്‍ക്കുട്ടി മൂര്‍ക്കനാടിന്റെ പൈങ്കിളിക്കൂട്ടം എന്നീ പുസ്തകങ്ങള്‍യഥാക്രമം മുന്‍ എം.എല്‍.എ. വി. ശശികുമാര്‍, കേരള ഗ്രന്ഥശാലാ സംഘം ജില്ലാ  സെക്രട്ടറി കെ. പദ്മനാഭന്‍, സംഗീതജ്ഞന്‍ ശിവദാസ്‌ വാരിയര്‍ എന്നിവര്‍ പ്രകാശനം  ചെയ്തു.മലപ്പുറത്ത്‌ നടന്ന ചടങ്ങില്‍ മിഥുന്‍ മനോഹരന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ.എം. രാധയും  കവി ബഷീര്‍ ചുങ്കത്തറയും  പ്രസംഗിച്ചു. കവി സമ്മേളനവും ഉണ്ടായിരുന്നു.

O

വേറിട്ട വായനയുടെ ലോകം 

നന്മ മലയളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ഓണ്‍ലൈന്‍ വായനയുടെ നവ വസന്തം   

നന്മ ബ്ലോഗ്‌ harisahithyam.blogspot.in എന്ന ലിങ്കില്‍ ലഭ്യമാണ്.: 

123malayalee.com എന്ന ലിങ്കിലും നന്മ ലഭിക്കും.

O

വെള്ളം അമൂല്യമാണ്‌ 

അത് പാഴാക്കരുത് 

O

മിണ്ടാപ്രാണികള്‍ നമ്മുടെ സഹജീവികള്‍ 

അവയെ സ്നേഹിക്കുക.



മാനാഞ്ചിറ ഇ-മീറ്റിനു നന്മ  ബ്ലോഗിന്റെ ആശംസകള്‍ 

O


ലിപി വിന്യാസം, രൂപ കല്‍പ്പന, നിര്‍മ്മിതി : പത്രാധിപര്‍ 

*****************************************************************************

         NANMA,  THE MALAYALAM. ARTICLE BLOG. PUBLISHED FROM MALAPPURAM.







2014, ജനുവരി 31, വെള്ളിയാഴ്‌ച


35

പുസ്തകം : 2  ലക്കം : 2

------------------------------------------------------------------------------------------------------------

പത്രാധിപര്‍ : ചെമ്മാണിയോട് ഹരിദാസന്‍  

മുഖക്കുറിപ്പ് 

എല്ലാവര്‍ക്കും നവവത്സര ആശംസകള്‍  

ഒരു വര്‍ഷം  കൂടി കടന്നുപോയി. സംഭവബഹുലമായ ഒരു വര്‍ഷം. പുതിയ വര്‍ഷം പിറന്നു. നന്മയുടെ സൌരഭം പരത്തുന്ന ഒരുപാട് സ്വപ്‌നങ്ങളുംപ്രതീക്ഷകളും ഓരോ വര്‍ഷവും മനസില്‍ ഉദിക്കുന്നു. നന്മയുടെ പ്രതീക്ഷകളാണ് ഇവഎല്ലാം.  പുതു വര്‍ഷത്തില്‍ നന്മ  ചെയ്യാന്‍ സര്‍വര്‍ക്കും  കഴിയട്ടെ. സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടാനും പുതു വര്‍ഷം ഉപയോഗപ്പെടുത്തുക.  പുതു വര്‍ഷം .എല്ലാ പ്രതീക്ഷകളും  സഫലമാകട്ടെ എല്ലവര്‍ക്കും നവവത്സര  ആശംസകള്‍ നേരുന്നു.

Oചെമ്മാണിയോട് ഹരിദാസന്‍ 


സുഭാഷിതം 



എന്റെ ജീവിതമാണ് എന്റെ സന്ദേശം Oമഹാത്മാഗാന്ധി. 













O


ചിത്രജാലകം 

കഥകളിയുടെ നടന കാന്തി. കലാമണ്ഡലം വാസു പിഷാരോടിയുടെ സപ്തതി ആഘോഷത്തോടനുബന്ധിച് പാലക്കാട് കാറല്‍മണ്ണയില്‍ നടന്ന കാര്‍ത്തിക വീരാര്‍ജുന വിജയം കഥകളിയില്‍നിന്ന്.  അരങ്ങില്‍,  രാവണന്‍കലാമണ്ഡലം വാസു പിഷാരോടി,  മണ്ടോധരി : കലാമണ്ഡലം വിജയകുമാര്‍. ഫോട്ടോമുരളി വാരിയര്‍ 





കാവ്യ മണ്ഡപം 

കവിതകള്‍ 

ചെമ്മണിയോട് ഹരിദാസന്‍   

കവിത 

കവി മനസ് തുറന്നപ്പോള്‍ 
കവിതയായി. 

സൌഹൃദം 

കൂടുതല്‍ അറിയുമ്പോള്‍ 
കൂടുതല്‍ അകലുന്നു.

O


അച്ചടി മാധ്യമങ്ങളില്‍ നിന്ന് 

മണിക്കവിതകള്‍ 

മണി കെ. ചെന്താപ്പൂര് 

പെണ്ണാദ്യം  വീടിനെ ചന്തമാക്കും
പിന്നെ  ചന്തയാക്കും.
*
പണവും തേടി പായുന്നവന് 
പറഞ്ഞിട്ടില്ല  സമാധാനം.  
*
പൊക്കി പൊക്കിയാല്‍ വീഴും 
പൊക്കാതെ പൊങ്ങിയാല്‍ വാഴും.
*
കേരളീയര്‍ കുറഞ്ഞ കേരളം 
കാളിയന്മാരുടെ കോവളം. 
(ഗ്രാമം മാസിക, 2014 ജനുവരി) 

ചിത്രജാലകം 

പോയ വര്‍ഷത്തെ മികച്ച കാഴ്ച 


കഴിഞ്ഞ വര്‍ഷം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന മലയാളം ബ്ലോഗെഴുത്തുകാരുടെ സംസ്ഥനതലസംഗമത്തില്‍ പങ്കെടുത്തവര്‍.
പെരിന്തല്‍മണ്ണ നഗരസഭ ചന്ത. ഫോട്ടോ : ചെമ്മാണിയോട് ഹരിദാസന്‍  

O

കാര്‍ട്ടൂണ്‍ Oസജ്ജീവ്‌ ബാലകൃഷ്ണ്‍  
























ഗ്രാമം ബുക്സ് പ്രസിദ്ധീകരിക്കുന്ന കവിത സമാഹാരത്തില്‍ എഴുതുന്നവര്‍ 

ദേവിക കൃഷ്ണകുമാര്‍ Oപി എ. തങ്കമണി Oമുരുകന്‍ പാറശേരി Oബി.കെ. സുധ Oറൂബി ജോസഫ്‌ Oചെമ്മാണിയോട് ഹരിദാസന്‍ Oനിതിന്‍ കെ. വി. Oലേഖ കാവാലം തുടങ്ങിയവര്‍. 

O


നാട്ടറിവുകള്‍ 

ചെമ്മാണിയോട് ഹരിദാസന്‍ 

അടച്ചൂറ്റി 

പഴയകാലത്ത് ചോറ് വാര്‍ക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഒരു തരം  പലകയാണ് അടച്ചൂറ്റി. പ്ലാവ് തടികൊണ്ടാണ് അടച്ചൂറ്റി നിര്‍മിച്ചിരുന്നത്. പ്രത്യേകമായി നിര്‍മ്മിച്ച ഒരു പരന്ന പലകയായിരുന്നു ഇത്. പുതിയ തലമുറക്ക് അടച്ചൂറ്റി അജ്ഞാത വസ്തുവാണ്. 

O

സൗഹൃദം 

പുതിയ പംക്തി 

ഈ മാസത്തെ സുഹൃത്തുക്കള്‍

Oബിനില്‍ കാദര്‍, സീരിയല്‍ നടന്‍  



O ഹരി കിച്ചു,  ഗായകന്‍ 

O

വൃത്താന്തം 

തുഞ്ചന്‍ ഉത്സവം ഫെബ്രുവരിയില്‍  

ഈ വര്‍ഷത്തെ തുഞ്ചന്‍ ഉത്സവം ഫെബ്രുവരി ഒന്നുമുതല്‍ അഞ്ചുവരെ തിരൂര്‍  തുഞ്ചന്‍ പറമ്പില്‍ നടക്കും.
O
ഇന്ന് അക്ഷര ബന്ധു പുരസ്കാരം അജിത്രിക്ക് 

2013-ലെ ഇന്ന് തപാല്‍ അക്ഷര ബന്ധു പുരസ്കാരം എഴുത്തുകാരി അജിത്രിക്ക് ലഭിച്ചു. ഫെബ്രുവരിയില്‍ പുരസ്കാരം സമ്മാനിക്കും. 2012-ലെ അക്ഷര ബന്ധു പുരസ്കാരം ചെമ്മാണിയോട് ഹരിദാസനായിരുന്നു.
O
*********************************************************************************

വായിക്കുക 

നന്മ മലയാളം ആര്‍ട്ടിക്കിള്‍ ബ്ലോഗ്‌ 

നന്മ ബ്ലോഗ്‌ : ഓണ്‍ ലൈന്‍ വായനയുടെ നവ വസന്തം 

നന്മ ബ്ലോഗ്‌ harisahithyam.blogsapot.in എന്ന ലിങ്കില്‍ ലഭിക്കും.

123malayalee.comലും നന്മ ലഭ്യമാണ\.
*********************************************************************************
ലിപി വിന്യാസം, രൂപകല്‍പ്പന, നിര്‍മ്മിതി : പത്രാധിപര്‍. 

*********************************************************************************
NANMA, THE MALAYALAM ARTICLE BLOG. PUBLISHED FROM MALAPPURAM.